കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുമെന്നും ജയറാം രമേശ് ആലപ്പുഴയില്‍ വെച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സെപ്തംബർ 10 നാണ് കേരളത്തില്‍ ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. ഇതുവരെ 275 കിലോമീറ്റർ ദൂരം പൂർത്തിയാക്കിയെന്നും ജയറാം രമേശ് പറഞ്ഞു.
ഭാരത് ജോഡോ യാത്ര രാഹുല്‍ ഗാന്ധിയുടെ തപസ്യണ്. ഇന്ത്യ ഇപ്പോള്‍ പലകാരണങ്ങളാണ് വിഭജിക്കപ്പെടുകയാണ്. ജിഎസ്ടിക്ക് കീഴിൽ ഭക്ഷ്യവസ്തുക്കൾക്ക് നികുതി ചുമത്തുമ്പോള്‍ പ്രകടമായ സാമ്പത്തിക അസമത്വം സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. രാജ്യത്ത് തൊഴിലില്ലായ്മ വര്‍ദ്ധിക്കുന്നു
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലൂടെ ഭാരത് ജോഡോ കടന്നുപോകുന്നില്ലെന്ന വാദം അടിസ്ഥാന രഹിതമാണ്. കര്‍ണാടകയില്‍ 21 ദിവസവും മഹാരാഷ്ട്രയില്‍ 16 ദിവസവും യു പിയില്‍ 5 ദിവസമാണ് യാത്ര. ഇതെല്ലാം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണെന്നും ജയറാം രമേശ് പറഞ്ഞു.
തരൂരിനെ മത്സരത്തിന് സ്വാഗതം ചെയ്യുന്നു. പാര്‍ട്ടിയില്‍ നിന്നും ഇതുവരെ ആരുടെ പേരും നിര്‍ദ്ദേശിച്ചിട്ടില്ല. മത്സരത്തിനേക്കാള്‍ എല്ലാവരും ഐക്യകണ്‌ഠേന അധ്യക്ഷനെ തെരഞ്ഞെടുക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നത്. അതിനുവേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ തയ്യാറാണ്. രാഹുല്‍ ഗാന്ധി മത്സരിക്കുമോയെന്ന് അദ്ദേഹമാണ് തീരുമാനിക്കേണ്ടത്. പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കുന്ന ഒരോയൊരു പാര്‍ട്ടി കോണ്‍ഗ്രസാണ് -ജയറാം രമേശ് പറഞ്ഞു.